Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake News

Kottayam

അപകടത്തെക്കുറിച്ച് വ്യാജവാർത്ത; നാട്ടുകാർ പ്രതിഷേധിച്ചു

പൊൻകുന്നം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചിറക്കടവ് അമ്പലം കവലയിൽ ഓട്ടോറിക്ഷ മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചുവെന്ന് ഒരു ഓൺലൈൻ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിൽ തെറ്റായ വാർത്ത. പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയാറാകാത്തതിനാൽ അരമണിക്കൂറോളം റോഡിൽ കിടന്നുവെന്നും നാടിന് ഇതു നാണക്കേടെന്നുമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

മൂന്നു പേർക്കു പരിക്കേറ്റതല്ലാതെ അപകടത്തിൽ ആരും മരിച്ചിരുന്നില്ല. നാടിന് നാണക്കേടുണ്ടാകുന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ചിറക്കടവ് അമ്പലം കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാട്ടുകാർ പ്രതിഷേധിച്ചു.

ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന റാന്നി സ്വദേശികളായ മൂന്നു പേർക്ക് പരിക്കേറ്റ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് സമീപവാസികളാണ്. ഗുരുതരമായി പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റിയാൽ കൂടുതൽ അപകടകരമാകുമെന്നതിനാൽ ഇവിടെ കൂടിയവർതന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്.

നാട്ടുകാരുടെ നേതൃത്വത്തിലാണ് ആംബുലൻസിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചതും. പിന്നീട് പ്രഥമശുശ്രൂഷ നൽകി പാലായിലെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി.

അപകടസമയത്തെടുത്ത ഫോട്ടോയിൽ എഐ മാറ്റംവരുത്തി ചിലർ മൊബൈലിൽ ചിത്രമെടുക്കുന്നതായ ഫോട്ടോയാണ് വാർത്തയ്ക്കൊപ്പം ചേർത്തത്. ചിറക്കടവ് അമ്പലം കവലയിലെ ആൾക്കാർ അപകടസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നവരാണെന്ന് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും പ്രതിഷേധക്കാർ പറയുന്നു. തെറ്റായ വാർത്ത പിന്നീട് പേജിൽ നിന്ന് പിൻവലിച്ചു

Movies

'ദുബായി പോലീസ് അറസ്റ്റ് ചെയ്തു, ഇനി പോകാനാകാത്ത വിധം കേസ്'; മറുപടിയുമായി രേണു സുധി  

ദുബായി പോലീസ് അറസ്റ്റ് ചെയ്തുവെന്നും അവിടെ നിന്നും കയറ്റിവിട്ടുമെന്നുമുള്ള വാർത്തയിൽ പ്രതികരിച്ച് രേണു സുധി. തന്നെയാരും ദുബായിൽനിന്നും കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്‍റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു പ്രതികരിച്ചു.

‘‘എന്നെ ദുബായി പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌ നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്.’’രേണു സുധി പറഞ്ഞു.

അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു വ്ലോഗര്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചിരുന്നു.

ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്.

റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി ദുബായിലെത്തിയത്. റെസ്റ്റോ ബാറിലെ രേണുവിന്‍റെ ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Kerala

തെരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.

പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ ഇതിനകം നീക്കംചെയ്തതായി കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽപോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കും.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കംചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽനിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും പോലീസ് അറിയിച്ചു.

തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമിക്കുന്നവർക്കും അത് പങ്കുവയ്ക്കുന്നവർക്കുമെതിരേ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

National

ചോദ്യപേപ്പർ ചോർന്നുവെന്നത് വ്യാജ പ്രചാരണം; സിബിഎസ്ഇ ബോർഡ് പരീക്ഷ നാളെ മുതൽ

ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമാ‍യ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.

വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

Movies

ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല; വ്യാജവാർത്തയിൽ പരാതിയുമായി ഭാഗ്യലക്ഷ്മി

ദിലീപിന്‍റെ സിനിമകളൊന്നും വിജയിപ്പിക്കില്ലെന്ന് പറഞ്ഞ് തന്‍റെ പേരിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാചകത്തോടൊപ്പം തന്‍റെ ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.

കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും ഇത് തന്‍റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

പരാതിയുടെ പൂർണരൂപം

സർ, എന്‍റെ പേര് ഭാഗ്യലക്ഷ്മി.

കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിംഗ് ആർടിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞ മൂന്ന് ദിവസമായി തത്സമയം മീഡിയ എന്ന ഓൺലൈൻ മീഡിയ ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോട് കൂടി എന്‍റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ (ഫെയ്സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം) പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.

അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു എന്ന വാർത്തയും ഇതേ മീഡിയയിൽ എന്‍റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. 

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്‍റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്‍റെ ഫാൻസിനെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.

ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന  തത്സമയം മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന്

വിശ്വസ്തതയോടെ ഭാഗ്യലക്ഷ്മി

Latest News

Corehub Up